പക്ഷേ കഴിഞ്ഞ ഒരു ദശകത്തോളമായി ചലച്ചിത്രവിമര്‍ശന മേഖല പ്രതിസന്ധിയിലാണ്- അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി. അക്കാദമിക് ഡീന്‍ ഡോ. എം. ശ്രീനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രപഠന വിഭാഗം മേധാവി പ്രൊഫ. മധു ഇറവങ്കര, അസി.പ്രൊഫ. ആര്. വിദ്യ , പി.കെ. സുജിത്ത,് എം.എ. അനഘ എന്നിവര്‍ സംസാരിച്ചു.
ആഖ്യാന വൈവിധ്യമാണ് സിനിമയെ വേറിട്ട കലാരൂപമാക്കുന്നതെന്ന് 'ആഖ്യാനവിമര്‍ശനം' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. ഉമര്‍ തറമേല്‍ പറഞ്ഞു. ഷോട്ടുകളും കട്ടുകളും വോര്‍തിരിച്ച് അറിയാനാകാതെ സുഗമമായ ആസ്വാദനം സാധ്യമാകുന്നിടത്താണ് ചലച്ചിത്രത്തിന്റെ കലാപരമായ ദൗത്യം പൂര്‍ണമാകുന്നത് . മൂലധന താല്പര്യം സംരക്ഷിച്ചുകൊണ്ട്, ലിംഗ അസമത്വത്തെയും ജാതി വ്യവസ്ഥയെയും അംഗീകരിക്കുന്ന സമീപനമാണ് മലയാളസിനിമ പൊതുവെ സ്വീകരിച്ചിരുന്നതെന്ന് 'ചലച്ചിത്രനിരൂപണം: ജാതിലിംഗസമീപനങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ട് ഡോ.കെ.പി. ജയകുമാര്‍ പറഞ്ഞു. പുരാണകഥകള്‍ക്ക് പകരം സാമൂഹ്യ വിഷയങ്ങളുമായി പ്രയാണമാരംഭിച്ച മലയാളസിനിമ മധ്യവര്‍ഗഭാവുകത്വത്തിലൂടെ സഞ്ചരിച്ച് സവര്‍ണഭാവുകത്വത്തില്‍ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അന്‍വര്‍ അബ്ദുള്ള, ഡോ. ജോണി സി ജോസഫ്, ഡോ. ടി.വി. സുനീത, ഡോ.രോഷ്നി സ്വപ്ന എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം നടന്നു. സെമിനാര്‍ വ്യാഴാഴ്ച സമാപിക്കും