ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ദ്വിദിന അധ്യാപക ശില്പശാല തുടങ്ങി

ദ്വിദിന അധ്യാപക ശില്പശാല തുടങ്ങി

2020 ~~നവംബര്‍ 10

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സിലും സംയുക്തമായി സര്‍വകലാശാലയിലെ അധ്യാപകര്‍ക്കായി നടത്തുന്ന ദ്വിദിന ശില്പശാല തുടങ്ങി. എല്ലാ പഠന വിഭാഗങ്ങളിലെയും പാഠ്യപദ്ധതി സൂക്ഷ്മവും സമഗ്രവുമായി മാറ്റുന്നതിന് അധ്യാപകര്‍ക്ക് ‘ഫലപ്രാപ്തിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തെ’ മുന്‍നിര്‍ത്തി-(Out Come Based Education) പരിശീലനം നല്‍കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷണ ഓഫീസര്‍മാരായ ഡോ. മനുലാല്‍ പി. റാം, ഡോ. ഷഫീഖ്.വി. എന്നിവര്‍ ആണ് വിഷയവിദഗ്ദരായി പങ്കെടുത്തത്. സര്‍വകലാശാല നാക് അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

    ശില്പശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ത്ഥികള്‍ ബൗദ്ധികമായി ഉയര്‍ച്ച നേടുന്നുണ്ടെങ്കിലും അവരുടെ കഴിവുകള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിക്കുന്നില്ല എന്നാതാണ് പ്രധാന വെല്ലുവിളി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന വിധം പാഠ്യപദ്ധതി ചിട്ടപ്പെടുത്തേണ്ടതും അധ്യാപകരെ സജ്ജമാക്കേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിന് ഇത്തരത്തിലുള്ള ശില്പശാലകള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഷൈജന്‍.ഡി അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യൂ.എ.സി. ഡയറക്ടര്‍ ഡോ.രാജീവ് മോഹന്‍ സംസാരിച്ചു.